National – True News Live STAGE http://stg.truenewslive.com Reg. No: UDYAM-KL-06-0032415 Tue, 10 Oct 2023 09:07:40 +0000 en-US hourly 1 https://wordpress.org/?v=6.7.2 https://i0.wp.com/stg.truenewslive.com/wp-content/uploads/2023/09/True-1.png?fit=32%2C32 National – True News Live STAGE http://stg.truenewslive.com 32 32 230899681 കേന്ദ്ര സംസ്ഥാന ജീവനക്കാരുടെ ദില്ലി മാർച്ച് : തെക്കൻ മേഖലാ വാഹനജാഥ ആരംഭിച്ചു http://stg.truenewslive.com/2023/10/10/637/ Tue, 10 Oct 2023 09:06:49 +0000 http://stg.truenewslive.com/?p=637

റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍

പുനലൂര്‍ : പിഎഫ്ആർഡിഎ നിയമം പിൻവ ലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സംസ്ഥാന ജീവനക്കാരും അധ്യാപകരും അണിനിരക്കുന്ന നവംബർ മൂന്നിലെ ദില്ലി മാർച്ചിന്റെ പ്രചാരണാർഥമുള്ള തെക്കൻ മേഖലാ വാഹനജാഥ പര്യടനം തുടങ്ങി.

എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്കുമാർ ക്യാപ്ടനായ ജാഥ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ പുനലൂരില്‍ ഉദ്ഘാടനംചെയ്തു. എഫ്എസ്ഇടിഒ, കോൺഫെഡറേഷൻ എന്നിവയുടെ സംയുക്ത നേതൃത്വ ത്തിലാണ് ജാഥ. യോഗത്തിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. സജി അധ്യക്ഷനായി. ജാഥാ വൈസ് ക്യാപ്റ്റൻ കോൺഫെഡ്റേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് സംസ്ഥാന പ്രസിഡന്റ് പി കെ മുരളീധരൻ, ജാഥാ മാനേജർ കെ.സ്.ടി.എ സംസ്ഥാന സെക്രട്ടറി എ നജീബ്, ജാഥാ അംഗങ്ങളായ വി കെ ഷീജ, ടി സുബ്രഹ്മണ്യൻ, കെ വി മനോജ് കുമാർ, നാഞ്ചല്ലൂർ ശശികുമാർ എന്നിവർ സംസാരിച്ചു.

ജാഥ ചൊവ്വ രാവിലെ 10ന് കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനു മുന്നിൽ ആരംഭിക്കും. 11ന് കൊല്ലം സിവിൽ സ്റ്റേഷനു സമീപം, 12ന് കോർപറേഷനു സമീപം ക്യുഎസി റോഡ്, രണ്ടിന് കൊട്ടിയം ജങ്ഷൻ, മൂന്നിന് കുണ്ടറ മുക്കട എന്നിവടങ്ങളിൽ പര്യടനം നടത്തി 4.30ന് കൊട്ടാരക്കര മണികണ്ഠൻ ആൽത്തറയിൽ സമാപിക്കും. തുടർന്ന് ജാഥ തിരുവനന്തപുരം ജില്ലയിൽ പര്യട നം നടത്തും. ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷനും കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സും സംയുക്തമായാണ് ദില്ലി മാർച്ച് സംഘടിപ്പിക്കുന്നത്.

]]>
637
ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം. http://stg.truenewslive.com/2023/10/08/606/ Sun, 08 Oct 2023 18:21:10 +0000 http://stg.truenewslive.com/?p=606

ചെന്നൈ: ഏകദിന ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം. ബാറ്റിങ് ദുഷ്കരമായ ചെപ്പോക്കിൽ, തുടക്കത്തിലെ തകർച്ചയില്‍നിന്ന് ഉയർന്നെഴുന്നേറ്റ ഇന്ത്യ 42–ാം ഓവറിൽ വിജയലക്ഷ്യമായ 200 റൺസ് മറികടന്നു. വിരാട് കോലിയുടേയും കെ.എൽ. രാഹുലിന്റേയും ഇന്നിങ്സുകൾ ഇന്ത്യൻ വിജയത്തിൽ നിർണായകമായി. കോലി 116 പന്തിൽനിന്ന് 85 റൺസ് നേടിയപ്പോൾ രാഹുൽ 115 പന്തിൽനിന്ന് 97 റൺസ് നേടി പുറത്താകാതെ നിന്നു. ഓസ്ട്രേലിയയ്ക്കായി ജോഷ് ഹെയ്സൽവുഡ് 3 വിക്കറ്റു വീഴ്ത്തി. സ്കോർ: ഓസ്ട്രേലിയ 49.3 ഓവറിൽ 199ന് പുറത്ത്, ഇന്ത്യ 41.2 ഓവറിൽ 4 വിക്കറ്റു നഷ്ടത്തിൽ 201.

നാലാംവിക്കറ്റിൽ ക്രീസിൽ ഒന്നിച്ച വിരാട് കോലിയും കെ.എൽ.രാഹുലും ടീമിനെ വമ്പൻ തകർച്ചയിൽനിന്ന് കരകയറ്റി. 3 വിക്കറ്റ് നഷ്ടത്തിൽ 2 റൺസെന്ന നിലയിൽ തകർന്ന ഇന്ത്യയെ ഇരുവരും ചേർന്ന് രക്ഷിക്കുകയായിരുന്നു. ഇരുവരും ചേർന്ന് ക്ഷമയോടെ കളിച്ച് സ്കോർ ബോർഡ് മുന്നോട്ടുനീക്കി. 26–ാം ഓവറിൽ ടീം സ്കോർ 100 കടന്നു. ഇതിനിടെ 76 പന്തിൽനിന്ന് കോലി അർധസെഞ്ചറി കണ്ടെത്തി. പിന്നാലെ രാഹുലും അർധശതകം പൂർത്തിയാക്കി. 72 പന്തിലാണ് രാഹുൽ 50 പൂർത്തിയാക്കിയത്. 30 ഓവർ പിന്നിട്ടതോടെ സ്കോറിങിന് വേഗം കൂട്ടി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 165 റൺസ് കൂട്ടിച്ചേർത്തു.

38–ാം ഓവറിൽ സ്കോർ 167ൽ നിൽക്കേ ലബുഷെയ്ന് ക്യാച്ച് നൽകി കോലി മടങ്ങിയെങ്കിലും അപ്പോഴേക്കും ജയം ഉറപ്പാക്കിയിരുന്നു. ഹെയ്സൽവുഡിനായിരുന്നു ഇത്തവണയും വിക്കറ്റ്. 116 പന്തുകൾ നേരിട്ട കോലി 6 ഫോറുൾപ്പെടെ 85 റൺസാണ് നേടിയത്. ആറാമനായി ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യ 8 പന്തിൽ 11 റൺസ് നേടി. കെ.എൽ.രാഹുലാണ് കളിയിലെ താരം. 8 ഫോറും 2 സിക്സും അടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിങ്സ്.

]]>
606
ഗഗൻയാൻ : പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ട് ഐഎസ്ആര്‍ഒ http://stg.truenewslive.com/2023/10/08/597/ Sun, 08 Oct 2023 04:49:32 +0000 http://stg.truenewslive.com/?p=597

തിരുവനന്തപുരം: മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആളില്ലാ പരീക്ഷണത്തിന് ഐഎസ്ആർഒ തുടക്കമിടുന്നു. സുരക്ഷാപരിശോധനയുടെ ഭാഗമായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ ഈമാസം അവസാനം നടക്കും.

വിക്ഷേപണത്തിന്റെ ആദ്യ നിമിഷങ്ങളിൽ അപ്രതീക്ഷിത അപകടമുണ്ടായേക്കാം. ഇത് മുന്നിൽക്കണ്ടുള്ള ക്ഷമതാപരിശോധനയാണ് ഇത്. 26ന് നടത്താനാണ് ഇപ്പോൾ നിശ്ചിയിച്ചിരിക്കുന്നത്. സഞ്ചാരികളുമായി കുതിക്കുന്ന പേടകം (ക്രൂമോഡ്യൂൾ) ശബ്ദാതീത വേഗതയിലേക്ക് കടക്കുമ്പോൾ അപകടസാധ്യത ഏറെയാണ്. ഈ ഘട്ടത്തിൽ സാങ്കേതികത്തകരാർ ഉണ്ടായാൽ റോക്കറ്റിൽനിന്ന് വേർപെടുത്തി പേടകത്തെ ഭൂമിയിൽ ഇറക്കണം. ഒരുകൂട്ടം മോട്ടോർ പ്രവർത്തിപ്പിച്ചാണ് പേടകത്തെ ദൂരേക്ക് തൊടുത്തുവിടുക. റോക്കറ്റ് ഭൗമാന്തരീക്ഷത്തിൽ 17 കിലോമീറ്റർ ഉയരത്തിൽ എത്തുമ്പോഴാണ് ‘രക്ഷാദൗത്യം’ തുടങ്ങുക.

വേർപെടുന്ന പേടകത്തെ പാരച്യൂട്ടുകളുടെ സഹായത്തോടെ ബംഗാൾ ഉൾക്കടലിൽ സുരക്ഷിതമായി ഇറക്കും. നാവികസേനയുടെ സഹായത്തോടെ പേടകം വീണ്ടെടുത്ത് പഠനവിധേയമാക്കും. ഇത്തരത്തിൽ വീണ്ടും പരീക്ഷണങ്ങൾ നടത്തും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേയ്സ് സെന്ററിലെ ഒന്നാമത്തെ വിക്ഷേപണത്തറയിൽനിന്നാകും പേടകം കുതിക്കുക. ഒറ്റഘട്ട റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുക. പരീക്ഷണപ്പറക്കലിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് വിഎസ്എസ്സി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻനായർ പറഞ്ഞു.

നാവിഗേഷൻ, ടെലിമെട്രി തുടങ്ങിയവയുടെയെല്ലാം സൂക്ഷ്മമായി വിലയിരുത്തും. ദൗത്യം 15 മിനിറ്റ് നീളുമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണങ്ങൾ പൂർത്തിയാക്കി രണ്ടു വർഷത്തിനുള്ളിൽ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ഇതിനായി നാല് ഗഗനചാരികൾക്കുള്ള പരിശീലനവും പുരോഗമിക്കുന്നു.

]]>
597